Hot Posts

6/recent/ticker-posts

Ad Code

Responsive Advertisement

കാന്‍സര്‍ രോഗിയായ ഭാര്യ മരിച്ചു. പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി ഐപിഎസ് ഓഫീസർ.

കാന്‍സര്‍ രോഗിയായ ഭാര്യ മരിച്ചു. പിന്നാലെ സ്വയം വെടിയുതിർത്ത് ജീവനൊടുക്കി ഐപിഎസ് ഓഫീസർ.




ഗുവാഹട്ടി: ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഐപിഎസ് ഓഫീസര്‍ സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കി. ആശുപത്രിയിലെ ഐസിയുവിൽ വെച്ചാണ് സംഭവം നടന്നത്. അസം ആഭ്യന്തര സെക്രട്ടറിയായ ഷിലാദിത്യ ചേത്യയാണ് ആത്മഹത്യ ചെയ്തത്. കാൻസർ ബാധിതയായ ഭാര്യ അഗമോനി ബാർബറുവയെ പരിചരിക്കുന്നതിനായി ഷിലാദിത്യ കഴിഞ്ഞ നാല് മാസമായി അവധിയിലായിരുന്നുവെന്നാണ് റിപ്പോർട്ട്. അഗമോനി ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് അഗമോനി മരണപ്പെടുന്നത്. ഭാര്യയുടെ ആരോഗ്യനില വഷളാകുന്ന വിവരം ഷിലാദിത്യയെ മൂന്ന് ദിവസം മുന്‍പ് അറിയിച്ചിരുന്നുവെന്നും അന്ന് അദ്ദേഹം എല്ലാം നിശബ്ദനായി കേട്ടിരുന്നുവെന്നും ജീവനക്കാർ പറഞ്ഞു.
        ചൊവ്വാഴ്ച വൈകുന്നേരം 4.30നാണ് ഡോക്ടർ ഷിലാദിത്യയെ ഭാര്യയുടെ മരണവിവരം അറിയിച്ചത്. ഡോക്ടറും നഴ്‌സും അദ്ദേഹത്തോടൊപ്പം മുറിയിലുണ്ടായിരുന്നു. ഭാര്യയുടെ മരണവാർത്തയറിഞ്ഞ് ഷിലാദിത്യ തനിക്ക് അൽപനേരം പ്രാർത്ഥിക്കണമെന്ന് ഡോക്ടറോട് ആവശ്യപ്പെട്ടു. ഇതോടെ ഡോക്ടറും ജീവനക്കാരും പുറത്തേക്കിറങ്ങി. ഏകദേശം 10 മിനിറ്റിനു ശേഷം, മുറിയിൽ നിന്ന് വെടിയുതിർത്ത ശബ്ദം കേൾക്കുകയായിരുന്നു. സർവീസ് റിവോൾവർ ഉപയോഗിച്ച് ഐപിഎസ് ഉദ്യോഗസ്ഥൻ സ്വയം വെടിയുതിർക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴേക്കും ഐപിഎസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടിരുന്നുവെന്ന് ഡോക്ടർ പറഞ്ഞു.

Post a Comment

0 Comments

Ad Code

Responsive Advertisement