കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍.
തിരു.: കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. വരുമാനവും പ്രായവും കണക്കിലെടുക്കാതെയാണ് ആനുകൂല്യം അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക.
സൗജന്യ യാത്ര അനുവദിക്കുന്നതിലൂടെ സര്‍ക്കാറിന് 750-800 കോടി രൂപയോളം സാമ്പത്തിക ബാധ്യതയുണ്ടാവും. ഈ നഷ്ടം നികത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. യുഡിഎഫ് തെരഞ്ഞെടുപ്പിൽ നല്‍കിയ വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര. ഓര്‍ഡിനറി ബസുകളില്‍ മാത്രമാണ് സൗജന്യം നടപ്പിലാക്കുന്നത്.
സ്റ്റേറ്റ് അറ്റോര്‍ണിയായി അനൂപ് വി. നായരെ നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. രക്ഷാപ്രവർത്തന കേസിൽ മുൻകൂർ ജാമ്യം നൽകിയ വിധി പരിശോധിക്കുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കോടതി വിധിയെക്കുറിച്ച് സർക്കാർ അഭിപ്രായം പറയുന്നില്ല. സലിംകുമാറിൻ്റെ വീട്ടിലെ നവമാധ്യമ തിരക്ക് വല്ലാത്ത സ്ഥിതിയാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മരിച്ച ശേഷവും സലിം കുമാറിനെതിരെ സൈബർ ആക്രമണം ഉണ്ടായി. പിഎം ശ്രീയിൽ തീരുമാനമെടുത്തിട്ടില്ല. വീണയ്ക്കെതിരായ നോട്ടീസ് ഇഡി അന്വേഷണത്തിൻ്റെ ഭാഗമാണ്. ഇഡി റെയ്‌ഡ് നടത്തുന്നതിൽ സംസ്ഥാനങ്ങൾക്ക് റോളില്ല. ഇഡിയെ ആക്രമിച്ചാൽ പൊലീസ് ഇടപെടും. മാധ്യമങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയ സർക്കുലർ പരിശോധിക്കും. സമരഗേറ്റ് അടച്ചത് സമരങ്ങൾ വരുന്ന സമയത്താണെന്നും മുഖ്യമന്ത്രി കൂടിച്ചേർത്തു.
സിപിഎമ്മിനെ തോൽപ്പിക്കാൻ എളുപ്പമാണ്. പക്ഷേ, തോറ്റെന്ന് സമ്മതിപ്പിക്കാൻ പ്രയാസമാണ്. ബി. അശോകിൻ്റെ നിയമനത്തിനെതിരായ വിമർശനത്തിൽ, ഉദ്യോഗസ്ഥരുടെ രാഷ്ട്രീയം നോക്കിയല്ല നിയമനമെന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
0 Comments